Wednesday, May 8, 2024
Google search engine

കലാലോകത്തിന് വേറിട്ട സംഭാവനകൾ നൽകി അബ്ദുറഹമാനും,  സോഫിയ പാരഡൈസും നാടിന് അത്ഭുതമാകുന്നു.

spot_img

സാധരണക്കാർ അസാധാരണമായ കാര്യങ്ങൾ ചെയ്യുമ്പോഴാണ് അത് അത്ഭുതമായി മാറുന്നത്. അത്ഭുതം അത് എന്തുതന്നെയായാലും കാലത്തോടൊപ്പം സഞ്ചരിച്ച് പിന്നിടത് ചരിത്രമായി മാറുന്നു. ഇത്തരത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന പ്രതിഭകളുടെ നാമമാണ് കാലം ചരിത്രത്തിൽ തങ്കലീപികളാൽ ആലേഖനം ചെയ്യുന്നത്. അത്തരത്തിൽ കോഴിക്കോടിന്റെ ചരിത്രത്തിൽ എഴുതി ചേർക്കേണ്ട ഒരു നാമമാണ് അബ്ദു റഹമാൻ എന്ന സംരംഭകന്റേത്.

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, കവി, നാടക സംവിധായകൻ, ചരിത്രകാരൻ , എന്നീ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഈ സർഗ്ഗപ്രതിഭ കൈവയ്ക്കാത്ത മേഖലകൾ വളരെ വിരളമാണ്. പക്ഷെ അദ്ദേഹത്തെ കലാകേരളം അറിയുന്നത് സിനിമ, സീരിയൽ , നാടകരംഗത്തെ കോസ്റ്റ്യും വാടകയ്ക്ക് കൊടുക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന സോഫിയ പാരഡൈസ് എന്ന സ്ഥാപനത്തിന്റെ ഉടമ എന്ന പേരിലാണ്.

ചരിത്രമുറങ്ങുന്ന കോഴിക്കോട് സിൽക്ക് സ്ട്രീറ്റിന്റെ ഉത്താജാരകം വീട്ടിൽ അബ്ദുൾഖാദറിന്റെയും , കുറ്റിച്ചിറ ആയിരാണാം വീട്ടിൽ കൽമബീയുടേയും ഒമ്പതാമത്തെ പുത്രനായി ജനനം. ഹിമായത്തുൾ ഇസ്ലാം സ്കൂൾ , സാമൂതിരി ഹൈസ്കൂൾ,ഗുരുവായൂരപ്പൻ കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കി. വിദ്യാഭ്യാസ കാലത്ത് K.S.U പ്രവർത്തകനായിരുന്ന ഇദ്ദേഹം എഴുതി സംവിധാനം ചെയ്ത പല നാടകങ്ങളും അന്ന് ജില്ലാ യുവജനോത്സവത്തിൽ നിരവധി സമ്മാനങ്ങൾ വാരിക്കുട്ടിയിരുന്നു.

അതിന്റെ പിൻബലത്തിൽ പത്തോളം നാടകങ്ങൾ എഴുതി സംവിധാനം ചെയ്തിട്ടുള്ള അബ്ദുറഹമാൻ ചില നാടകങ്ങളിൽ പ്രധാന വേഷത്തിൽ അഭിനയിച്ച് കലാകേരളത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. അക്കാലം മുതൽ കലാ രംഗത്ത് തന്റേതായ സംഭാവനകൾ നൽകിയിട്ടുള്ള അദ്ദേഹത്തിന്റേതായി പന്ത്രണ്ടോളം ചെറുകഥകളും, മൂന്ന് നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ തന്നെ തപസ്യ , യവനിക, കാലം തിരിച്ചു വിളിക്കുന്നു , നമ്മുടെ ഇന്ത്യ എന്നി കൃതികൾക്ക് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായി.

ചെറുപ്പകാലത്ത് ഒരു എഴുത്തുകാരനായി അറിയപ്പെടാനാണ് ഇദ്ദേഹം ആഗ്രഹിച്ചിരുന്നതെങ്കിലും, കാലം അബ്ദുറഹമാനായി കാത്തുവച്ച കർമ്മമേഖല കച്ചവടമായിരുന്നു. അക്കാലത്ത് കലാപ്രവർത്തനവും, അല്പം രാഷ്ട്രീയവുമായി ജനഹൃദയങ്ങളിൽ സ്ഥാനം ഉറപ്പിച്ചു വന്ന അബ്ദുറഹമാൻ പിന്നീട് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ബിസിനസിലേക്ക് തിരിയുകയായിരുന്നു.

പിതാവിന്റെ സഹായിയായി ബിസിനസ് ജീവിതത്തിന് തുടക്കം കുറിച്ചെങ്കിലും കുട്ടിക്കാലം മുതൽക്കെ വെത്യസ്ഥത ഇഷ്ടപ്പെട്ടിരുന്ന അബ്ദു റഹമാൻ കുടുംബ വ്യാപരത്തിൽ നിന്ന് തിരിഞ്ഞ് 1983 -ൽ കോഴിക്കോട് നടക്കാവിൽ സോഫിയ പാരഡൈസ് എന്ന പേരിൽ ഒരു ഫാൻസി സ്ഥാപനം ആരംഭിച്ചു. അത് കോഴിക്കോട് ജില്ലയിലെ മൂന്നാമത്തെ ഫാൻസി സ്റ്റോറായിരുന്നു. അന്ന്  സോഫിയ പാരഡൈസ് ഉദ്ഘാടനം ചെയ്തത് ജലസേജന മന്ത്രിയായിരുന്ന ഗംഗാധരനായിരുന്നു.

അന്യ സംസ്ഥാന ഉൽപ്പന്നങ്ങൾ മലയാളികൾക്ക് അന്യമായിരുന്ന കാലത്ത് തന്റെ സ്ഥാപനത്തിലൂടെ അബ്ദുറഹമാൻ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും പുതുമയുള്ള ഫാൻസി ഐറ്റങ്ങൾ കോഴിക്കോട്ട്കാർക്ക് അനുഭവവേദ്യമാക്കി. ഇത്തരം ഫാൻസി ഐറ്റങ്ങൾ തേടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ യാത്ര ചെയ്യുന്ന അബ്ദുറഹമാൻ ഏത് നഗരങ്ങളിൽ ചെന്നാലും ആ നാട്ടിലെ പുതുമയുള്ള ബിസിനസുകളെ പറ്റി അറിയുവാനും പഠിക്കുവാനും സമയം കണ്ടെത്തിരുന്നു.

ഇത്തരത്തിലുള്ള ഒരു യാത്രയിൽ കൽക്കത്തയിൽ എത്തിയപ്പോഴാണ് ആ നാട്ടിൽ നിലനിന്നിരുന്ന പുതുമയുള്ള കോസ്റ്റ്യും ബിസിനസിനെക്കുറിച്ച് അറിയുന്നത്. കലാകാരന്മാർക്ക് ആവശ്യമായ വസ്ത്രങ്ങൾ വാടകയ്ക്ക് നൽകുന്ന കോസ്റ്റ്യും ബിസിനസ്സിന്റെ അനന്ത സാധ്യതകളെപ്പറ്റി തിരിച്ചറിഞ്ഞ അബ്ദുറഹമാൻ കോഴിക്കോട്ടെത്തി നാട്ടിലെ പ്രധാനപ്പെട്ട കലാകാരന്മാരോടും , കലാ രംഗത്തെ അദ്ധ്യാപകന്മാരോടും കൂടി ആലോചിച്ച് അത്തരത്തിൽ ഒരു സ്ഥാപനം ആരംഭിച്ചു.

അന്നോളം  മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത ഈ പുതു പുത്തൻ ആശയത്തെ കോഴിക്കോട്ടുകാർ മാത്രമല്ല, കേരള ജനത മുഴുവൻ ഹൃദയത്തിൽ എറ്റുവാങ്ങി.

ബിസിനസിൽ ഉപഭോക്താവാണ് രാജാവ് എന്ന് വിശ്വസിക്കുന്ന ഇദ്ദേഹം കച്ചവടത്തിൽ ലാഭത്തേക്കാൾ ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കാണ് പ്രാധാന്യം കൽപ്പിക്കുന്നത്. അതുകൊണ്ടു തന്നെ തന്റെ ഒരു സ്ഥാപനം കൊണ്ടു മാത്രം കലാകേരളത്തിലെ കലാകാരന്മാർക്ക് ആവശ്യമായ കോസ്റ്റ്യൂം നൽകാൻ കഴിയില്ല എന്നു മനസ്സിലാക്കി ഈ മേഖലയിലേക്ക് നിരവധി പേരെ കൈ പിടിച്ചു കൊണ്ടുവന്നു.

മാത്രമല്ല അവർക്കാവശ്യമായ സഹായ സഹകരണങ്ങളും നൽകിപ്പോന്നു. തന്റെ ഉപദേശം സ്വീകരിച്ച് ബിസിനസ് തുടങ്ങിയവർക്കാർക്കും തന്നെ നഷ്ടം വന്ന് സ്ഥാപനം പൂട്ടേണ്ടി വന്നിട്ടില്ല എന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ഇനിയും അനന്തസാധ്യതകൾ ഉള്ള ഈ മേഖലയിലേക്ക് കൂടുതൽ ആളുകൾ വരണമെന്നാണ് ആഗ്രഹിക്കുന്നത്. അവർക്കായി തന്നാൽ കഴിയുന്ന എന്തു സഹായവും ചെയ്യാൻ തയ്യാറാണെന്ന് കൂട്ടി ചേർത്തു.

മറ്റ് ഇതര സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഫാക്ടറികളിൽ നിന്ന് നേരിട്ട് പർച്ചേഴ്സ് നടത്തുന്നതിനാൽ ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ഹോൾസെയിൽ വിലയ്ക്കാണ് സാധനങ്ങൾ വിൽക്കുന്നത്.

ബിസിനസ് മേഖലയിൽ നാൽപ്പതു വർഷത്തെ സേവന പാരമ്പര്യമുള്ള ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഉപഭോക്താവിന്റെ മനസ്സ് മനസ്സിലാക്കി കച്ചവടം ചെയ്താൽ വിജയം സുനിശ്ചിതമാണെന്നും, പർച്ചേഴ്സിൽ കൂടുതൽ സമയം എടുത്ത് ശ്രദ്ധയോടുകൂടി വാങ്ങുന്ന ഉൽപ്പന്നങ്ങൾ അതിവേഗം വിറ്റുപോകുമെന്നും, കച്ചവടം അത് എന്തു തന്നെയായാലും അതാതു പ്രദേശത്തിന്റെ സ്വാഭാവം അറിഞ്ഞു ചെയ്താൽ വിജയിക്കുവാൻ കഴിയുമെന്നും പറയുന്നു. ഇതാണ് തന്റെയും സ്ഥാപനത്തിന്റെയും വിജയരഹസ്യം.

അതോടൊപ്പം ഭാര്യ മുനീറയുടെ പിന്തുണയും , കുടുംബത്തിന്റെ പ്രാർത്ഥനയും തന്റെ സ്ഥാപനത്തിന്റെ തൊഴിലാളികളുടെ ആത്മാർത്ഥതയും, സേവനതൽപ്പരതയും തന്റെ ബിസിനസിന്റെ വളർച്ചയ്ക്ക് ഒരു മുഖ്യഘടകമാണെന്നും അബ്ദുറഹമാൻ പറയുന്നു.

ഇന്ന് വിദേശ രാജ്യങ്ങളിൽ ദൃശ്യമാകുന്ന ഏറ്റവും പുതിയ കോസ്റ്റ്യും വരെ തങ്ങളുടെ സ്ഥാപനത്തിൽ പ്രാവർത്തികമാക്കുന്ന ശൈലിയുടെ വിജയം നിരന്തരമായി പരിക്ഷിക്കുകയാണ് സോഫിയ പാരഡൈസും അതിന്റെ അമരക്കാരനായ അബ്ദുറഹമാനും .

ഇദ്ദേഹം നടത്തുന്ന വിദേശ സന്ദർശനങ്ങളിലുടെയും മറ്റും സ്വായത്തമാക്കുന്ന നൂതനമായ ആശയങ്ങൾ തന്റെ ബിസിനസിൽ പ്രാവർത്തികമാക്കുന്നതിനോടൊപ്പം, തനിക്ക് കിട്ടിയ അറിവുകൾ സഹോദരങ്ങൾക്കും , സുഹൃത്തുക്കൾക്കും , അഭ്യൂദയാംകാക്ഷികൾക്കും പകർന്നു നൽകുന്നതിൽ അബ്ദുറഹമാൻ കാണിക്കുന്ന ഉത്സാഹം ഏറെ പ്രശംസനീയമാണ്. ഇതിനോടകം ദുബായ് , അബുദാബി , റിയാദ്, ദമാം, ബഹ്റിൻ, ജിദ്ദ, മക്ക, സിംഗപ്പൂർ ,മലേഷ്യ, മാലിദ്വീപ്, ബേങ്കോക്ക്, ഖത്തർ, ഒമാൻ , തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള ഇദ്ദേഹം ആ  രാജ്യത്തിന്റെ എതെങ്കിലും ഒരു ബിസിനസ് ആശയം കൊണ്ടുവന്ന് മറ്റുള്ളവർക്ക് നൽകുന്നു. എന്നതിന് ഉദാഹരണങ്ങളും , സാക്ഷികളും ഏറെയാണ്.

ഇതിനോടകം തന്നെ കലാകേരളത്തിന്റെ ഭാഗമായി മാറിയ അബ്ദുറഹമാൻ പറയുന്നു ” ഒരു കാര്യത്തിൽ ഞാൻ സംതൃപ്തതാണ് . കലാകേരളത്തിന് നിരവധി കലാകാരന്മാരെ സംഭാവന ചെയ്യുവാൻ എനിക്കും എന്റെ സ്ഥാപനത്തിനും കഴിഞ്ഞു.

അതുപോലെതന്നെ ഈ ബിസിനസ്സിലൂടെ സിനിമാരംഗത്തേയും, സീരിയൽ രംഗത്തെയും നിരവധി പ്രമുഖരെ എനിക്ക് സുഹൃത്തുക്കളായി ലഭിച്ചിട്ടുണ്ട്. അതൊരു വലിയ ഭാഗ്യമായി തന്നെ ഞാൻ കരുതുന്നു.

കൈരളി ടി. വിയിൽ പട്ടുറുമാൽ എന്ന ജനകീയ പ്രോഗ്രാമിന്റെ മുഴുവൻ കോസ്റ്റ്യൂമും നൽകിയത് സോഫിയ പാരഡൈസ് ആണ്. മാത്രമല്ല അമേരിക്ക, ബ്രീട്ടൻ, ഫ്രാൻസ്, ന്യൂസ്ലാന്റ്, ലണ്ടൻ, കാനഡ, ഇംഗ്ലണ്ട്, ഓസ്ട്രിയ, ഖത്തർ, യുഎഇ, സൗത്ത് ആഫ്രീക്ക, ആസ്ട്രേലിയ എന്നി രാജ്യങ്ങളിലെ മലയാളി സമാജം അവതരിപ്പിച്ച താജ്മഹൽ എന്ന ഷോക്കുവേണ്ടി 118 കഥാപത്രങ്ങൾക്ക് കോസ്റ്റ്യൂം നൽകി സോഫിയ പാരഡൈസായിരുന്നു അതുപോലെ അമേരിക്കയിലെ കാലിഫോർണിയായിലെ സർഗ്ഗവേദി സംഘടനയുടെ കീഴിൽ അരങ്ങേറിയ പെരുന്തച്ചൻ , സ്വാതിതിരുനാൾ എന്നാ സ്റ്റേജ് ഷോകൾക്ക് കോസ്റ്റും നൽകിയതും സോഫിയ പാരഡൈസായിരുന്നു. ഇത്തരത്തിൽ  ലോക ജനതയുടെ ശ്രദ്ധപിടിച്ചു പറ്റി സോഫിയ പാരഡൈസും. അബ്ദുറഹമാനും ജൈത്രയാത്ര തുടരുകയാണ്.

കേവലം കലാ രംഗത്തു മാത്രംഒതുങ്ങി നിൽക്കുന്ന ഒന്നല്ല അബ്ദുറഹമാന്റെ പേരും പെരുമയും, അതിനെക്കാൾ ഉപരിയായി സമൂഹത്തിന്റെ ഇതര മേഖലകളിൽ ഇദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞു കിടപ്പുണ്ട്.

ആരംഭകാലം മുതൽ കേരള മർക്കന്റെൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറായി പ്രവർത്തിച്ചു വരുന്ന ഇദ്ദേഹം കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കോഴിക്കോട്ടെ ജില്ലാ സെക്രട്ടറിയായി നാല് വർഷവും , വൈസ് പ്രസിഡന്റായി രണ്ടു വർഷവും , ജനറൽ സെക്രട്ടറിയായി എട്ട് വർഷവും , ട്രഷററായി മൂന്ന് വർഷവും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാത്രമല്ല സംസ്ഥാന പ്രവർത്തക സമിതി അംഗമായും , വ്യാപാരിഭവൻ ചെയർമാനായും, രാജീവ് ഗാന്ധി പീസ് ഫൗണ്ടേഷൻ പ്രസിഡന്റ്, പ്രീയദർശിനി കോളേജ്, വിദ്യ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നി സ്ഥാപങ്ങളുടെ ചെയർമാനുമാണ്.

തികഞ്ഞെരു ദൈവവിശ്വാസിയായ ഇദ്ദേഹം നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു വരുന്നുണ്ട്. എന്നാൽ അതെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഇദ്ദേഹത്തിന്റെ വ്യാപാര മേഖലയിലെയും , കലാ രംഗത്തെയും , സാമൂഹ്യരംഗത്തെയും പ്രവർത്തനങ്ങളെ മാനിച്ച് അർഹതയ്ക്കുള്ള അംഗീകാരം എന്നോണം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കർമ്മരത്ന അവാർഡ്, എക്സലൻസ് അവാർഡ്, പ്രീയദർശിനി അവാർഡ്, വിശിഷ്ടസേവ അവാർഡ് എന്നിവ ഇവയിൽ ചിലതു മാത്രം.

കഠിനാദ്ധ്വാനവും, ദീർഘവീക്ഷണവും , സത്യസന്ധതയും, ഒന്നുകൊണ്ടു മാത്രം ജീവിത വിജയം നേടിയ അബ്ദുറഹമാൻ എന്ന ഈ വ്യാപാരി ഒരു മനുഷ്യന്റെ ദൃഢനിശ്ചയത്തിനും , കഠിനാധ്വാനത്തിനും മുന്നിൽ എത്തിപ്പിടിക്കാനാവാത്ത കൂറ്റൻ പർവ്വതങ്ങൾ പോലുമില്ലെന്ന് സ്വജീവിതം കൊണ്ട് മലയാളിയ്ക്ക് കാട്ടിത്തരുകയാണ്.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp