ദുബായ് :-യുഎഇയിൽ ക്രിപ്റ്റോകറൻസികളിൽ തട്ടിപ്പ് നടക്കുന്നതായി സൈബർ സുരക്ഷാ കൗൺസിലിന്റെ മുന്നറിയിപ്പ്.ക്രിപ്റ്റോകറൻസിയുടെ അപകടസാധ്യതകൾ സാമ്പത്തിക നഷ്ടത്തിന് അപ്പുറത്തേക്ക് വ്യാപിക്കുകയാണന്നും അത് വ്യക്തിഗത സ്വകാര്യതയെ അപകടത്തിലാക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ ലഭിച്ചതായി സൈബർ സുരക്ഷാ കൗൺസിൽ ചെയർമാൻ ഡോ മുഹമ്മദ് ഹമദ് അൽ കുവൈത്തി പറഞ്ഞു.അടുത്തിടെ പുറത്തുവന്ന ഡാറ്റയും പഠനങ്ങളും ഈ അപകടസാധ്യതകൾ ഉയർത്തിക്കാട്ടുന്നു, ഡിജിറ്റൽ കറൻസികളിലെ തട്ടിപ്പുകളെയും അതിന്റെ അനന്തരഫലങ്ങളെയും കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകളുടെ വെളിച്ചത്തിലാണ് നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഈ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനും ആധുനിക കാലത്തെ ഡിജിറ്റൽ ഭീഷണികളിൽ നിന്ന് സാമ്പത്തിക വ്യവസ്ഥയെ സംരക്ഷിക്കുന്നതിന്ന സഹായിക്കുന്ന വിധത്തിൽ സൈബർ സുരക്ഷയുടെ തൂണുകൾ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ തുടർച്ചയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ക്രിപ്റ്റോകറൻസികളിലെ നിക്ഷേപകരോട് അതിശയോക്തി കലർന്ന ആനുകൂല്യ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു -ക്രിപ്റ്റോകറൻസികളിലെ പൊതുവായ വഞ്ചനാപരമായ രീതികളിൽ വ്യാജ ഇമെയിലുകളിലൂടെയോ ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയോ ഫിഷിംഗ് ഉൾപ്പെടുന്നതായി അദ്ദേഹം വിശദീകരിച്ചു.ക്രിപ്റ്റോകറൻസികൾ പ്രവർത്തിപ്പിക്കുന്നതിലൂടെ ഗ്യാരണ്ടീഡ് ലാഭം വാഗ്ദാനം ചെയ്യുന്നതാണ് വഞ്ചനാപരമായ ഒരു രീതിയെന്നും എന്നാൽ വാസ്തവത്തിൽ അവർ ഉപഭോക്താക്കളുടെ പണം അപഹരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.