റിയാദ്: സൗദി തലസ്ഥാന നഗര ത്തിലെ പൊതുഗതാഗത സംവിധാ നമായ റിയാദ് മെട്രോയിലെ അവസാന ട്രാക്കും പ്രവർത്തനം ആരംഭിച്ചു. ബ്ലൂ, യെല്ലോ, പർപ്പിൾ, റെഡ്, ഗ്രീൻ എന്നീ ലൈനുകൾക്ക് ശേഷം ഓറഞ്ച് ലൈനിലും ഇന്നലെ മുതൽ ട്രയിനുകൾ ഓടിത്തുടങ്ങി. നഗരത്തിെൻറ പടിഞ്ഞാറ്ഭാഗത്തെ ജിദ്ദ റോഡിൽനിന്ന് ഏറ്റവും കിഴക്കുള്ള ഖഷം അൽആൻ വരെ 41.1 കിലോമീറ്റർ നീളത്തിൽ കിട ക്കുന്ന ഓറഞ്ച് ട്രാക്കാണ് ഞായ റാഴ്ച പ്രവർത്തനം ആരംഭിച്ചത്. രാവിലെ ആറിന് ആദ്യ ഓറഞ്ച് ട്രെയിൻ ചലിച്ചു തുടങ്ങി. ഏറ്റവും കിഴക്കുഭാഗത്ത് കൂടെ പോകുന്ന സെക്കൻഡ് ഈസ്റ്റേൺ റിങ് റോഡുമായി ചേരുന്ന ഈ മെട്രോ ട്രാക്കിൽ ആകെ 22 സ്റ്റേഷനാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും പണി പൂർത്തിയായി പ്രവർത്തന ക്ഷമമായത് അഞ്ച് സ്റ്റേഷനുകൾ മാത്രമാണ്. ജിദ്ദ റോഡ്, തുവൈഖ്, അദ്ദൗവു, ഹാറൂൺ അൽ റഷീദ്, നസീം എന്ന് സ്റ്റേഷനുകളാണ് ഞായറാഴ്ച പ്രവർത്തനം ആരം ഭിച്ചത്. ഈ അഞ്ച് സ്റ്റേഷനുകളിൽ മാത്രമേ നിലവിൽ ട്രയിന് സ്റ്റോപ്പു ള്ളൂ. ബാക്കി 17 സ്റ്റേഷനുകൾ വൈകാതെ പ്രവർത്തനം ആരം ഭിക്കും. ഈ ലൈനിലെ ഏറ്റവും വലിയ സ്റ്റേഷൻ ബത്ഹയോട് ചേർന്നുള്ള ദീരയിലെ ‘ഖസറുൽ ഹുകൂം’ സ്റ്റേഷനാണ്. പണി പൂർത്തിയാക്കുന്ന ഘട്ടത്തിലാണ്. ഇതോടൊപ്പം ബ്ലൂ ട്രാക്കിലെ അൽ മുറൂജ്, ബാങ്ക് അൽ ബിലാദ്, കിങ് ഫഹദ് ലൈബ്രറി എന്നീ മൂന്നു സ്റ്റേഷനുകൾ കൂടി ഞായറാഴ്ച തുറന്നിട്ടുണ്ട്. 38 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂ ട്രാക്കിൽ ആകെ 25 സ്റ്റേഷനുകളാണുള്ളത്. 21 സ്റ്റേഷനുകൾ തുറന്നു. ഇനി ബാക്കിയുള്ള നാല് സ്റ്റേഷനുകൾ രണ്ടും ബത്ഹയിലാണ്. അൽ ബത്ഹ, മ്യൂസിയം സ്റ്റേഷനുകൾ. ഇത് കൂടി തുറന്നാലേ ബത്ഹ യിൽനിന്ന് കൂടുതലാളുകൾക്ക് ട്രയിൻ സൗകര്യം പൂർണാർഥത്തിൽ ഉപയോഗപ്പെടുത്താനാവൂ.റെഡ് ട്രാക്ക് കടന്നുപോകുന്ന കിങ് സഊദ് യൂനിവേഴ്സിറ്റിയോട് ചേർന്നുള്ള മെട്രോ സ്റ്റേഷനിലേക്ക് വിശാലമായ കാമ്പസിനുള്ളിൽ നിന്ന് ഷട്ടിൽ ബസ് സർവി സിനും ഞായറാഴ്ച തുടക്ക മായി. എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെ ഇടതട വില്ലാതെ ബസ് സർവി സുണ്ടാവും.
നവംബർ 27ന് സൗദി ഭരണാ ധികാരി സൽമാൻ രാജാവ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച റിയാദ് മെട്രോയിൽ യാത്രാഗ താഗതം ആരംഭിച്ചത് ഡിസംബർ ഒന്ന് മുതലാണ്
റിയാദ് മെട്രോ പൂർണ്ണം; ഓറഞ്ച് ലൈനിലും ട്രെയിനുകൾ ഓടിത്തുടങ്ങി

Published:
Cover Story




































