ദുബായ്: – ലോകേ നേതാക്കളുടെ മനസ്സ് കീഴടക്കി നരേന്ദ്രേ മോദിജി .അത് ഒരു ചരിത്രമുഹൂർത്തം തന്നെയായിരുന്നു .ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിജീ അബുദാബിയിൽ വന്നിറങ്ങിയപ്പോൾ , പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തെ ഊഷ്മളമായ ആലിംഗനം ചെയ്തു – അവരുടെ അടുത്ത സൗഹൃദത്തിൻ്റെയും ശക്തമായ ബന്ധത്തിൻ്റെയും പ്രതീകം. ഒരു ഇന്ത്യൻ പ്രധാനമന്ത്രിമാർക്കും നാളിതുവരെ കിട്ടാത്ത സ്വീകരണം.രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിനെത്തിയതാണ് മോദിജീ , യാത്രയിൽ ഉടനീളം ഷെയ്ഖ് മുഹമ്മദിനെ ‘സഹോദരൻ’ എന്ന് ആവർത്തിച്ച് പരാമർശിച്ചത് വിദേശ മാധ്യമങ്ങൾ ആഘോഷമായിട്ടാണ് റിപ്പോർട്ട് ചെയ്തത്.
“എപ്പോഴൊക്കെ ഞാൻ നിങ്ങളെ കാണാനും നിങ്ങളുടെ ആളുകൾക്ക് ഇടയിൽ വരുമ്പോഴും ഞാൻ വീട്ടിലും എൻ്റെ കുടുംബാംഗങ്ങൾക്കുമിടയിലും വന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ ഇവിടെ വരുമ്പോഴെല്ലാം അത്തരമൊരു അനുഭൂതി അനുഭവിച്ചിട്ടുണ്ട്. മോദിജീ ഷെയ്ഖ് മുഹമ്മദിനോട് പറഞ്ഞു. തുടർന്ന് കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ ഞങ്ങൾ അഞ്ച് തവണ കണ്ടുമുട്ടിയിട്ടുണ്ട്, ഇത് ഒരുപക്ഷേ അപൂർവമാണ്, ”ഇന്ത്യയും യുഎഇയും നിരവധി മേഖലകളിൽ അടുത്ത സഹകരണവും പങ്കാളിത്തവും പങ്കിടുന്നുവെന്ന് ഷെയ്ഖ് മുഹമ്മദിനെ ചൂണ്ടിക്കാട്ടി മോദി ദൃശ്യമാധ്യമങ്ങളോട് പറഞ്ഞു.
നിക്ഷേപം, വൈദ്യുതി വ്യാപാരം, ഡിജിറ്റൽ പേയ്‌മെൻ്റ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ( യുഎഇ ) ചൊവ്വാഴ്ച എട്ട് കരാറുകളിൽ ഒപ്പുവച്ചു, പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡൻ്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പുതിയ മേഖലകളെക്കുറിച്ച് ചർച്ച ചെയ്തു .
അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിന് ഭൂമി അനുവദിച്ചതിൽ യുഎഇ പ്രസിഡൻ്റിൻ്റെ വ്യക്തിപരമായ പിന്തുണയ്ക്കും കൃപയ്ക്കും മോദി നന്ദി പറഞ്ഞു. യു.എ.ഇ-ഇന്ത്യ സൗഹൃദത്തിൻ്റെ “ആഘോഷം” എന്നും യോജിപ്പിനും സഹിഷ്ണുതയ്ക്കും വേണ്ടിയുള്ള എമിറേറ്റ്‌സിൻ്റെ പ്രതിബദ്ധതയുടെ മൂർത്തീഭാവമാണെന്നും ഇരുവരും അറിയിച്ചു.
വ്യാപാരം, നിക്ഷേപം, ഊർജ സുരക്ഷ, പ്രതിരോധം തുടങ്ങി നിരവധി മേഖലകളിൽ യുഎഇ, ഖത്തർ എന്നിവയുമായുള്ള സഹകരണം ഇന്ത്യ ശക്തമാക്കുകയും ആഴത്തിലാക്കുകയും ചെയ്തിട്ടുണ്ടെന്ന് യാത്രയ്ക്ക് മുമ്പ് മോദി പറഞ്ഞു. ഫെബ്രുവരി 13-14 കാലയളവിലെ യുഎഇ സന്ദർശനത്തിന് ശേഷം ഫെബ്രുവരി 14-15 തീയതികളിൽ മോദി ഖത്തറിലേക്ക് പോകും.
യുഎഇ വൈസ് പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ക്ഷണപ്രകാരം ബുധനാഴ്ച നടക്കുന്ന ലോക ഗവൺമെൻ്റ് ഉച്ചകോടിയിൽ ലോകനേതാക്കളുടെ സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും.