ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, സ്വകാര്യ ക്ലിനിക്കുകൾ, ഫാർമസികൾ, ഹോട്ടലുകളും താമസ സൗകര്യങ്ങളും, ഇന്ധന സ്റ്റേഷനുകൾ, രാജ്യത്തേക്കുള്ള പ്രവേശന കവാടങ്ങളായ വിമാനത്താവളത്തിലും തുറമുഖത്തിലും കരാതിർത്തിയിലും സ്ഥിതി ചെയ്യുന്ന വാണിജ്യ സ്ഥാപനങ്ങൾ, ടെലികമ്യൂണിക്കേഷൻ കമ്പനികൾ, വൈദ്യുത-ജലവൈദ്യുത ഉൽപാദന യന്ത്രങ്ങളുടെ നടത്തിപ്പു കേന്ദ്രങ്ങൾ, ബേക്കറികൾ, വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും എയർലൈൻ കമ്പനി ഓഫീസുകൾ, ഷിഫ്റ്റ് സംവിധാനത്തിൽ പൂർണസമയം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, കര-കടൽ-ആകാശമാർഗമുള്ള യാത്രക്കാരുടെ സഞ്ചാരം, ചരക്കുനീക്കം, പൊതുതാൽപര്യാർഥം അധികൃതർ നിശ്ചയിക്കുന്ന പ്രവർത്തനങ്ങൾ എന്നിവയെ ഉത്തരവിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാ അതോറിറ്റികളും തങ്ങളുടെ അധികാരപരിധിയിൽ തീരുമാനം നടപ്പാക്കണമെന്ന് ഖത്തർ വാണിജ്യമന്ത്രാലയം ആവശ്യപ്പെട്ടു.