നാടക,സീരിയൽ നടൻ വിപി ഖാലിദ് എന്ന കൊച്ചിൻ നാഗേഷ് അന്തരിച്ചു. വൈക്കത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ഹൃദയാഘാതമുണ്ടായതാണ് മരണ കാരണം.ലൊക്കേഷനിലെ ശുചിമുറിയിൽ വീണനിലയിൽ കണ്ടെത്തുകയായിരുന്നു. സൈക്കിൾ യജ്ഞക്കാരനായി കലാജീവിതം ആരംഭിച്ച ഖാലിദ് കലാരംഗത്തു സജീവമായതിനു പിന്നാലെ ഫാ. മാത്യു കോതകത്ത് സമ്മാനിച്ച പേരാണ് കൊച്ചിൻ നാഗേഷ്.1973ൽ പുറത്തിറങ്ങിയ പി.ജെ ആന്‍റണി ചിത്രം ‘പെരിയാറി’ലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. തോപ്പിൽ ഭാസിയുടെ ‘ഏണിപ്പടികൾ’, കുഞ്ചാക്കോയുടെ ‘പൊന്നാപുരം കോട്ട’, ‘താപ്പാന’, ‘അനുരാഗ കരിക്കിൻ വെള്ളം’ തുടങ്ങി നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിലൂടെയാണ് നടന്‍ ശ്രദ്ധിക്കപ്പെട്ടത്. മറിമായം പരിപാടിയിലെ സുമേഷേട്ടന്‍ എന്ന കഥാപാത്രം നടന്‍റെതായി ഏറെ ശ്രദ്ധിക്കപ്പെട്ട റോളാണ്.കൂടാതെ നിരവധി സീമഴവില്‍രിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങളില്‍ വി.പി ഖാലിദ് അഭിനയിച്ചു. അറിയപ്പെടുന്ന ഗായകന്‍ കൂടിയായിരുന്നു അദ്ദേഹം. ആലപ്പി തിയേറ്റേഴ്‌സ് അംഗമായിരുന്ന ഖാലിദ് കൊച്ചിൻ സനാതനയുടെ എഴുന്നള്ളത്ത്, ആലപ്പി തിയേറ്റേഴ്‌സിന്‍റെ ഡ്രാക്കുള, അഞ്ചാം തിരുമുറിവ് തുടങ്ങിയ നാടകങ്ങളിലും വേഷമിട്ടു.ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്.
ചലച്ചിത്ര നടൻ ഖാലിദ് അന്തരിച്ചു; വിടവാങ്ങിയത് വൈക്കത്ത് ഷൂട്ടിങ് ലൊക്കേഷനില്‍.
Related articles