ടോക്കിയോ :- ആക്രമണത്തിൽ മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് വെടിയേറ്റു.ജപ്പാന്റെ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ പടിഞ്ഞാറൻ ജപ്പാനിൽ പ്രചാരണ പ്രസംഗത്തിനിടെയാണ് വെടിയേറ്റത്.. ആശുപത്രിയിൽ എത്തിച്ചെങ്കിലും ആബെ അതീവ ഗുരുതരാവസ്ഥയിൽ ഇപ്പോഴും തുടരുകയാണ്. ഹൃദയം നിലച്ചതായും അധികൃതർ അറിയിച്ചു.
പാർലമെന്റിന്റെ ഉപരിസഭയിലേക്കുള്ള ഞായറാഴ്ച തിരഞ്ഞെടുപ്പിന് മുന്നോടിയായി നരയിൽ പ്രചാരണം നടത്തുകയായിരുന്നു ആബെ, പ്രസംഗം നടത്തുമ്പോളായിരുന്നുവെടിയേറ്റത് . നാരയിലെ വെടിവയ്പ്പ് നടന്ന സ്ഥലത്ത് വെച്ച് പോലീസ് ഒരു പുരുഷനെ അറസ്റ്റ് ചെയ്തതായി ചീഫ് കാബിനറ്റ് സെക്രട്ടറി ഹിരോകാസു മാറ്റ്സുനോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.ലോകത്തിലെ ഏറ്റവും സുരക്ഷിതമായതും കർശനമായ തോക്ക് നിയന്ത്രണ നിയമങ്ങളുള്ളതുമായ ഒരു രാജ്യത്ത് ഈ ആക്രമണം ഞെട്ടിക്കുന്നതാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.
അദ്ദേഹത്തിന്റെ പിൻഗാമിയായ ഫ്യൂമിയോ കിഷിദ വെടിവയ്‌പ്പിനെ പൊറുക്കാനാവാത്ത പ്രവൃത്തിയെന്നും 2020-ൽ രാജിവെക്കുന്നതുവരെ രാജ്യത്തെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ആബെ ആക്രമണത്തെ അതിജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.