ദുബായ് :-ബർ ദുബായിലെ ഹിന്ദു ക്ഷേത്രം ജബൽ അലിയിലേക്ക് മാറ്റുന്നു.ബർ ദുബായിലെ 60 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം 2024 ജനുവരി 3 ബുധനാഴ്ച മുതൽ ജബൽ അലിയിലെ ഒരു പുതിയ സ്ഥലത്തേക്ക് മാറ്റും. ഇതിന്റെ നോട്ടീസ്ബർ ദുബായിലെ ശിവക്ഷേത്രത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും പതിച്ചിട്ടുണ്ട്. നോട്ടീസിൽ ഇങ്ങനെ പറയുന്നു: “ഞങ്ങളുടെ എല്ലാ ഭക്തരെയും അറിയിക്കുന്നതിനാണ്: 2024 ജനുവരി 3 ബുധനാഴ്ച മുതൽ, ഈ ക്ഷേത്രം ഞങ്ങളുടെ പുതിയ ഹിന്ദു ക്ഷേത്രമായ ജബൽ അലിയിലേക്ക് മാറ്റും.”ബർ ദുബായിലെ ശിവ് മന്ദിറും ഗുരുദ്വാരയും അടങ്ങുന്ന സിന്ധി ഗുരു ദർബാർ ക്ഷേത്ര സമുച്ചയമാണ് മാറ്റപ്പെടുന്നത്.ജനുവരി 3 മുതൽ പുതിയ ഹിന്ദു മന്ദിർ ജബൽ അലിയില പുതിയ ഹിന്ദു മന്ദിറിൽ ഭക്തജനങ്ങൾക്ക് ദർശനവും, പൂജകളും നടത്താമെന്ന് കോംപ്ലക്‌സ് നടത്തുന്ന കമ്മിറ്റി തലവൻ വാസു ഷ്‌റോഫ് അറിയിച്ചു.
2020 ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നത്. 70,000 ചതുരശ്ര അടി വിസ്തീർണമുള്ള ക്ഷേത്രം ജബൽ അലിയിലെ ഗുരു നാനാക് ദർബാറിനോട് ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.ജബൽ അലിയിലെ ഈ പുതിയ ക്ഷേത്രം ഈ പ്രദേശത്തെ നഗരത്തിലെ ഒരു ബഹുമത ഇടനാഴിയാക്കും.രാജ്യത്തെ രണ്ട് പുതിയ ഹിന്ദു ക്ഷേത്രങ്ങളിൽ രണ്ടാമത്തേതാണിത് – മറ്റൊന്ന് അബുദാബിയിലെ BAPS ഹിന്ദു മന്ദിർ.
16 ഹൈന്ദവ ദേവതകൾ ക്ഷേത്രത്തിലുണ്ടാകും. ഇന്ത്യയിലെ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ പരമ്പരാഗത നിരകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ക്ഷേത്രത്തിന്റെ ഇന്റീരിയറും മുൻവശത്തെ നിരകളും. പ്രധാന താഴികക്കുടം ഉത്തരേന്ത്യയിൽ പ്രധാനമായും കാണപ്പെടുന്ന ഹിന്ദു ക്ഷേത്ര വാസ്തുവിദ്യയുടെ നാഗര ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.ക്ഷേത്രത്തിന്റെ വാസ്തുവിദ്യയ്ക്ക് വ്യതിരിക്തമായ അറേബ്യൻ രൂപമായിരിക്കും. ക്ഷേത്ര സമുച്ചയത്തിലെ ടീച്ചിംഗ് റൂമിൽ ഗീത ക്ലാസുകളും ഭരതനാട്യം ക്ലാസുകളും മറ്റും ഉണ്ടായിരിക്കും. രണ്ട് നിലവറകളും ഒരു താഴത്തെ നിലയും ഒരു ഒന്നാം നിലയും അടങ്ങുന്നതാണ് ക്ഷേത്ര ഘടന.