ന്യൂഡൽഹി:– ദുബായിൽ 100,000 ചതുരശ്ര മീറ്റർ ഭാരത് മാർട്ടിന് മോദിജീ തറക്കല്ലിട്ടു.ദുബായിലെ ജബൽ അലി ഫ്രീ ട്രേഡ് സോണിൽ റീട്ടെയിൽ, വെയർഹൗസിംഗ്, ലോജിസ്റ്റിക് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ് ഭാരത് മാർട്ടിൻ്റെ തറക്കല്ലിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) വൈസ് പ്രസിഡൻ്റും ചേർന്ന് വെർച്വൽ ചടങ്ങിൽ തറക്കല്ലിട്ടത്.ഇന്ത്യയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയുടെ വാണിജ്യ മന്ത്രാലയവും ,ദുബായ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനിയായ ഡിപി വേൾഡിൻ്റെയും സംയുക്ത സംരംഭമാണ് ഭാരത് മാർട്ട്.ചൈനയിലെ ഡ്രാഗൺ മാർട്ടുമായി താരതമ്യപ്പെടുത്തിയിരിക്കുന്ന ഈ സൗകര്യം ഡിപി വേൾഡ് നിർമ്മിക്കും, 2025-ഓടെ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.
100,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള ഈ സൗകര്യം മൂലം ഇന്ത്യയ്ക്ക് ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും.
ചരക്കുകൾ അയയ്ക്കുന്നതിനുള്ള ചെലവും സമയവും കുറയ്ക്കാൻ സഹായിക്കും.ജബൽ അലി തുറമുഖത്തിൻ്റെ തന്ത്രപ്രധാനമായ സ്ഥാനവും ലോജിസ്റ്റിക്‌സിലെ കരുത്തും പ്രയോജനപ്പെടുത്തി ഇന്ത്യ-യുഎഇ ഉഭയകക്ഷി വ്യാപാരത്തെ ഭാരത് മാർട്ട് കൂടുതൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഇരു നേതാക്കളും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗൾഫ്, പശ്ചിമേഷ്യ, ആഫ്രിക്ക, യുറേഷ്യ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര ഉപഭോക്താക്കൾക്ക് എത്തിച്ചേരാൻ ഫലപ്രദമായ ഒരു പ്ലാറ്റ്ഫോം നൽകിക്കൊണ്ട്, ഇന്ത്യയുടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലകളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ ഭാരത് മാർട്ടിന് കഴിവുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. .